വധശിക്ഷ ദക്ഷിണാഫ്രിക്കയിൽവധശിക്ഷ നിർത്തലാക്കപ്പെട്ട രാജ്യമാണ് സൗത്ത് ആഫ്രിക്ക. [1] ചരിത്രംവർണവിവേചനം നിലവിലിരുന്ന വർഷങ്ങളിൽ ധാരാളം വധശിക്ഷകൾ ദക്ഷിണാഫ്രിക്കയിൽ നടന്നിരുന്നു. 1989നാണ് ഇവിടെ അവസാന വധശിക്ഷ നടപ്പിലായത്. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത ബാണ്ടുസ്ഥാൻ ഹോംലാന്റ് എന്ന രാജ്യത്തിൽ 1991-ൽ ഒരു വധശിക്ഷ നടപ്പിലായിരുന്നു. [2] 1995-ൽ വധശിക്ഷ നിർത്തലാക്കപ്പെട്ടു. [3]1990-ൽ സർക്കാർ വധശിക്ഷകൾ നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. [4] ഭരണഘടനാകോടതി ഒരു കേസിന്റെ വിധിയുടെ ഭാഗമായി 1995 ജൂൺ 6-ന് പുതിയ ഭരണഘടനയ്ക്കനുസൃതമല്ല വധശിക്ഷ എന്ന് കണ്ടെത്തുകയായിരുന്നു. ആ സമയത്ത് ദക്ഷിണാഫ്രിക്കൻ പ്രസ്സ് അസ്സോസിയേഷന്റെ റിപ്പോർട്ടനുസരിച്ച് 453 പേർ വധശിക്ഷ കാത്ത് ജയിലിലുണ്ടായിരുന്നു. 1997-ലെ ക്രിമിനൽ നിയമ ഭേദഗതി ഔദ്യോഗികമായി വധശിക്ഷ ഇല്ലാതെയാക്കി. ഇതിനു മുൻപ് വധശിക്ഷ വിധിക്കപ്പെട്ട ആൾക്കാരുടെ ശിക്ഷ പുതുതായി വിധിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. [5] ഈ നിയമം 1998 നവംബർ 13-ന് നിലവിൽ വന്നു. [6] 2008 ഡിസംബർ 18-നു 2010 ഡിസംബർ 21-നും വധശിക്ഷ നിറുത്തലാക്കാനുദ്ദേശിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളെ സൗത്ത് ആഫ്രിക്ക പിന്താങ്ങുകയും അവതരണത്തിൽ ഭാഗഭാക്കാവുകയും ചെയ്തു.[7] പുതിയ സംഭവവികാസങ്ങൾ2005 മേയ് 25ന് ഭരണഘടനാക്കോടതി നിലവിലുള്ള എല്ലാ മരണശിക്ഷകളും ഉപേക്ഷിക്കാനും കഴിയുന്നത്ര വേഗം പ്രതികൾക്ക് പുതിയ ശിക്ഷ വിധിക്കാനും ഉത്തരവിട്ടു. [8] അവലംബം
|
Portal di Ensiklopedia Dunia