ആർ. ശങ്കർ മന്ത്രിസഭ
1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് ആർ. ശങ്കറിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന മൂന്നാമത്തെ കേരള മന്ത്രിസഭയാണ് ആർ. ശങ്കർ മന്ത്രിസഭ, ആകെ11 മന്ത്രിമാരുണ്ടായിരുന്നത്. കോൺഗ്രസ് നേതൃത്തത്തിലുള്ള ആദ്യകേരള മന്ത്രിസഭയായിരുന്നു ഇത്. നിലവിലെ മുഖ്യമന്ത്രിയായിരുന്ന പട്ടം എ. താണുപിള്ളയെ പഞ്ചാബ് ഗവർണറായി നിയമിച്ചപ്പോഴാണ് ഉപമുഖ്യമന്ത്രി ആർ.ശങ്കർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്. പി.ടി.ചാക്കോയുടെ രാജിയെയും തുടർന്നുള്ള മരണത്തെയും തുടർന്ന് കോൺഗ്രസ് പാർട്ടിയിലെ വിമത പക്ഷം കേരള കോൺഗ്രസ് രൂപീകരിച്ച് അവിശ്വാസ പ്രമേയത്തിൽ പാസാക്കുന്നതിനു മുമ്പ് ശങ്കർ ഏകദേശം 2 വർഷത്തോളം ഈ മന്ത്രിസഭ അധികാരത്തിലിരുന്നു. കോൺഗ്രസ് പാർട്ടിയിലെ ചാക്കോ വിഭാഗം കെ.എം. ജോർജിന്റെ നേതൃത്വത്തിൽ, മന്നത്ത് പത്മനാഭന്റെ അനുഗ്രഹത്തോടെ കേരള കോൺഗ്രസ് രൂപീകരിച്ചത് ഈ കാലത്താണ്. മന്ത്രിമാരും വകുപ്പുകളും
അവിശ്വാസ പ്രമേയംഅന്നത്തെ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോയുടെ വിവാദ രാജി കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമാവുകയും പിന്നീട് നടന്ന കോൺഗ്രസ് പാർട്ടി അധ്യക്ഷസ്ഥാനം ചാക്കോയ്ക്ക് നേടാനാകാതെ വന്നതോടെ 15 കോൺഗ്രസ് എംഎൽഎമാർ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പിരിഞ്ഞു. നേരിയ ഭൂരിപക്ഷത്തിൽ പ്രവർത്തിക്കുന്ന സർക്കാർ പിന്നീട് അവിശ്വാസ പ്രമേയം 73-50 എന്ന നിലയിൽ പരാജയപ്പെട്ടു. തൊട്ടുപിന്നാലെ, കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള വിമതർ പിന്നീട് പുതിയ പാർട്ടി കേരള കോൺഗ്രസ് രൂപീകരിച്ചു. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 36 സീറ്റും കേരള കോൺഗ്രസ് 25 സീറ്റും നേടി. ഇരു കോൺഗ്രസ് പാർട്ടികളും ചേർന്ന് ഏകദേശം 45% വോട്ട് വിഹിതം നേടി. കെ.എം. ജോർജ്, തോമസ് ജോൺ, കെ. നാരായണക്കുറുപ്പ്, ടി. കൃഷ്ണൻ, എം.എ. ആന്റണി, പി. ചാക്കോ, ആർ. രാഘവമേനോൻ, ആർ. ബാലകൃഷ്ണപിള്ള, ടി.എ. ധർമരാജയ്യർ, എം. രവീന്ദ്രനാഥ്, എൻ. ഭാസ്‌കരൻ നായർ, സി.എ. മാത്യു, വയലാ ഇടിക്കുള, കുസുമം ജോസഫ്, കെ.ആർ. സരസ്വതി എന്നിവരാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്[1]. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia