ഗോഡ്ഫാദർ
സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദർ. എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചയായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ച്, ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായി ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.ഈ ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന്റെ പേര് ടെലിഫോൺ ഡയക്ടറിയിൽ നിന്നാണ് സംവിധായകർ കണ്ടെത്തിയത്. കഥഅഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും കുടുംബപരമായി ബദ്ധവൈരികളാണ്. എന്തൊക്കെയോ പൂർവ്വകാല അനുഭവങ്ങൾ മൂലം അഞ്ഞൂറാൻ തന്റെ കുടുംബത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന തീരുമാനമെടുത്തിട്ടുണ്ട്. അതിനാൽ പല പ്രായത്തിലുള്ള അദ്ദേഹത്തിന്റെ നാല് ആൺമക്കളും അവിവാഹിതരായി തുടരുന്നു. എന്നിരുന്നാലും, അഞ്ഞൂറാന്റെ ഏറ്റവും ഇളയ മകൻ രാമഭദ്രനും ആനപ്പാറ അച്ചാമ്മയുടെ കൊച്ചുമകൾ മാലുവും തമ്മിൽ പ്രണയത്തിലാകുമ്പോൾ എല്ലാം മാറുന്നു. അഭിനേതാക്കൾ
സംഗീതംഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിച്ചു തിരുമല, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്. ബാലകൃഷ്ണൻ.
ബോക്സ് ഓഫീസ്1991 നവംബർ 15-ന് പുറത്തിറങ്ങിയ ഈ ചിത്രം,കിലുക്കത്തിന് ശേഷം ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു. ഈ ചിത്രം 417 ദിവസം പ്രദർശിപ്പിക്കപ്പെട്ട് ഒരു വൻ വിജയമായി.തിരുവന്തപുരത്തെ ശ്രീകുമാർ തിയേറ്ററിൽ നിന്ന് മാത്രം 246 ദിവസം കൊണ്ട് 2284147 രൂപ നേടി ചിത്രം നേടി.[1] ഇത് പിന്നീട് തെലുങ്കിൽ പെദ്ദാരികം എന്ന പേരിലും, മറാത്തിയിൽ ഘയാൽ എന്ന പേരിലും, ഹിന്ദിയിൽ ഹൽചുൽ എന്ന പേരിലും , പാണ്ഡവരുമായി കന്നടയിലും, ഒഡിയയിൽ ലവ് ഡോട്ട് കോമായും റീമേക്ക് ചെയ്യപ്പെട്ടു. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia