എൻ. ശക്തൻ
പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറും, കാട്ടാക്കട മണ്ഡലത്തിൽ നിന്നുള്ള മുൻ എം.എൽ.എ. യുമാണ് എൻ.ശക്തൻ. ഇതേ നിയമസഭയിലെ തന്നെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം. ജി. കാർത്തികേയന്റെ നിര്യാണത്തോടെ ഇദ്ദേഹത്തെ 2015 മാർച്ച് 12ന് സ്പീക്കറായി തിരഞ്ഞെടുത്തു. ജീവിതരേഖതിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളത്ത് 1951 മേയ് 5 - ന് വൈ. നല്ലതമ്പി - തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പത്തനംതിട്ട കാത്തലിക് കോളജിൽനിന്ന് ബിരുദാനന്തര ബിരുദം (എം.എ). പിന്നീട് എൽ.എൽ.ബി ബിരുദം നേടി. കേരള കോൺഗ്രസ് (എം.)ന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി. (എം.) പ്രവർത്തനകായി സജീവമായി പൊതു രംഗത്തെത്തി. കേരളാ കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലും യുവജന പ്രസ്ഥാനത്തിലും സജീവമായിരുന്ന ശക്തൻ 1977 ൽ മാണി ഗ്രൂപ്പ് സ്ഥാനാർഥിയായി കോവളത്ത് മത്സരിച്ച് പരാജയപ്പെട്ടു. 1982 ൽ കോവളത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് യുഡിഎഫിലെ രഘുചന്ദ്രബാലിനെ തോൽപ്പിച്ചു. 1975 ൽ അടിയന്തരാവസ്ഥകാലത്ത് രണ്ട് മാസത്തോളം ജയിൽശിക്ഷ അനുഭവിച്ചു. 1985 ൽ കോൺഗ്രസ് അംഗത്വം എടുത്ത ശക്തൻ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. കശുവണ്ടി വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 2005 മുതൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്ന ശക്തൻ തിരുവനന്തപുരം ഡി.സി.സി. ട്രഷറർ (1987 - 1993), ഡി.സി.സി ജനറൽ സെക്രട്ടറി (1993 - 2000), ജില്ലാ കൗൺസിൽ മെമ്പർ (1991-1994), എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടു തവണയും (1982, 2001, 2006) ഇദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[1]. മുൻ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചിരുന്നു. സ്പീക്കർ തിരഞ്ഞെടുപ്പ് 2015മുൻ സ്പീക്കറായിരുന്ന ജി കാർത്തികേയൻ അന്തരിച്ച ഒഴിവിലേക്ക് നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ ശക്തൻ 74 വോട്ടുകൾ നേടി, സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാർഥി ആയിഷ പോറ്റിക്ക് 66 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാർ ഇടതുമുന്നണി സ്ഥാനാർഥിക്കാണ് വോട്ടുചെയ്തത്.[2] അധികാരങ്ങൾ
തിരഞ്ഞെടുപ്പുകൾ
കുടുംബംസ്റ്റെല്ലയാണ് ഭാര്യ. രണ്ടു പെൺമക്കൾ. ടിൻറു (എൻജിനീയർ), ഡോ. ടിഷ എന്നിവർ. അവലംബം
|
Portal di Ensiklopedia Dunia