കെ. എൻ. എഴുത്തച്ഛൻ
മലയാളഭാഷാപണ്ഡിതനും നിരൂപകനും ആയിരുന്നു ഡോ:കെ. എൻ. എഴുത്തച്ഛൻ എന്നറിയപ്പെടുന്ന കുടിയിരിക്കൽ നാരായണൻ എഴുത്തച്ഛൻ (1911 മേയ് 21 -1981 ഒക്ടോബർ 28). സാഹിത്യത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിലയിരുത്തണമെന്ന ആശയഗതിയുടെ മുഖ്യവക്താക്കളിലൊരാളായിരുന്നു അദ്ദേഹം. ശുദ്ധകലാവാദത്തോട് അദ്ദേഹം യോജിച്ചിരുന്നില്ല. മാർക്സിസ്റ്റ് നിരൂപണ ശൈലിയെ അദ്ദേഹം പിന്തുണച്ചിരുന്നു. ഭാരതീയ കാവ്യശാസ്ത്രഗ്രന്ഥങ്ങളെ മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിയ്ക്കുകയുണ്ടായി. 1979-ൽ കേരളോദയം മഹാകാവ്യം (സംസ്കൃതം മഹാകാവ്യം) എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സംസ്‌കൃത സാഹിത്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ മലയാളിയാണ് ഡോ:കെ. എൻ. എഴുത്തച്ഛൻ.[1][2] ജീവിത രേഖനേത്രരോഗവിദഗ്ദ്ധനും, സംസ്കൃതപണ്ഠിതനുമായിരുന്ന കുടിയിരിക്കൽ കൃഷ്ണനെഴുത്തച്ഛന്റെയും, ലക്ഷ്മി അമ്മയുടെയും മകനായി 1911 മേയ് 21-ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ ജനിച്ചു.[3] എഴുത്തച്ഛൻ സംസ്കൃതത്തിൽ ആദ്യപാഠങ്ങൾ പിതാവിന്റെ സംസ്കൃതപാഠശാലയിൽ നിന്ന് പഠിച്ചു. 1927-ൽ പത്താം ക്ലാസ് പാസ്സായി. ഷോർട് ഹാൻഡ്, ടൈപ്പ് റൈറ്റിംഗ് , ടീച്ചേഴ്സ് ട്രെയിനിങ് എന്നിവ കഴിഞ്ഞ് ചെറുകര ഹയർ എലിമെന്ററി സ്കൂളിൽ അധ്യാപകനായി. പ്രൈവറ്റായി പഠിച്ചു വിദ്വാൻ, ബി.എ എന്നീ പരീക്ഷകൾ പാസ്സായി. 1939-ൽ വിവാഹം. പട്ടാമ്പി ഹൈ സ്കൂളിൽ അധ്യാപകനായി. 1944 മുതൽ ഒൻപതു വർഷം ബോംബയിൽ സ്‌റ്റെനോഗ്രാഫർ ആയിരുന്നു അവിടെനിന്ന് ഹിന്ദിയും ഹോമിയോപ്പതിയും പഠിച്ചു. 1948 ൽ സംസ്കൃതം എം.എ പാസ്സായി. 1953-ൽ മദ്രാസ് സർവകലാശാലയിൽ മലയാളം അധ്യാപകനായി. 1954-ൽ മലയാളം എം.എ യും 1962-ൽ പി.എച്ച്.ഡി യും നേടി. ഭാഷാകൗടലീയത്തിന്റെ ഭാഷാപരമായ സവിശേഷതകൾ ആയിരുന്നു പി.എച്.ഡി പ്രബന്ധത്തിന്റെ വിഷയം. 1964 ൽ ഇംഗ്ലീഷ് എം.എ പാസ്സായി തമിഴും, കന്നടയും പഠിച്ചു. മദ്രാസ് സർവകലാശാല മലയാളവിഭാഗം അധ്യക്ഷനായി പ്രവർത്തിച്ച ഇദ്ദേഹം 1971-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് വിരമിച്ച ശേഷം ഭാഷ ഇന്സ്ടിട്യൂട്ടിൽ സീനിയർ റിസർച്ച് ഓഫീസർ ആയി ഒരു വർഷം ജോലി ചെയ്തു. പിന്നീട് ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ ദ്രാവിഡ ഭാഷ വിജ്ഞാനീയ വിഭാഗത്തിൽ സീനിയർ ഫെലോ ആയിരുന്നു. 1974 - 1978 ൽ കോഴിക്കോട് സർവകലാശാലയിൽ യു.ജി.സി പ്രൊഫസ്സർ.1976ൽ മുത്തും പവിഴവും എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1979-ൽ കേരളോദയം മഹാകാവ്യം (സംസ്കൃതം മഹാകാവ്യം) എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1981 ഒക്ടോബർ 28-ന് കോഴിക്കോട് സർവ്വകലാശാലാ സെനറ്റ് ഹാളിൽ ചെറുകാട് സ്മാരക ശക്തി അവാർഡ് സമ്മാനിച്ച ശേഷം പ്രസംഗിക്കവേ ഹൃദയാഘാതത്തെത്തുടർന്ന് വേദിയിൽ വച്ച് അന്തരിച്ചു.[3][1] 1971 ൽ കാലിക്കറ്റ് യൂണിവേഴ്കിറ്റിയുടെ മലയാളം ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ തുടങ്ങിയ താളിയോല ഗ്രന്ഥ ലൈബ്രറി, 1977 ൽ വള്ളത്തോൾ നാരായണമേനോൻ സ്മരണാർത്ഥം തുടങ്ങിയ വള്ളത്തോൾ എജുക്കേഷനൽ ട്രസ്റ്റ് എന്നിവയുടെ രൂപീകരണത്തിനായി കെ. എൻ. എഴുത്തച്ഛൻ പ്രവർത്തിച്ചിട്ടുണ്ട്.[4][5] കൃതികൾ
കഥകൾ
കവിതകൾ
ഇതിനുപുറമെ സമാഹരിക്കപെടാത്തതായി ഇരുപതോളം ലേഖനങ്ങൾ എഴുത്തച്ഛന്റേതായി മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദേശാഭിമാനി തുടങ്ങിയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]മൗലികമായ ചിന്ത, യുക്തി, ലാളിത്യം എന്നിവയാണ് കെ.എൻ.എഴുത്തച്ഛന്റെ ലേഖനങ്ങളുടെ സവിശേഷത. ഏറ്റവും കൂടുതൽ കാര്യങ്ങൾ, ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഏറ്റവും സ്പഷ്ടമായി ആവിഷ്കരിക്കുന്നതിന്, ഏറ്റവും നല്ല തെളിവുകളാണ് ആ പ്രബന്ധങ്ങൾ.[1] 1975 ൽ പ്രസിദ്ധീകരിച്ച ദി ഹിസ്റ്ററി ഓഫ് ദി ഗ്രാമാറ്റിക്കൽ തിയറീസ് ഓഫ് മലയാളം, മലയാളം വ്യാകരണമേഖലയിൽ ഒരു മൗലിക കൃതിയായി പരിഗണിക്കപ്പെടുന്നു.[7] എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഒരു പഠനം എന്ന പേരിൽ തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തെ കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ഇദ്ദേഹത്തിന്റേതായുണ്ട്, തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ടുപ്രസ്ഥാനത്തെപറ്റി ലേഖനവും രചിച്ചിട്ടുണ്ട്.[1] പ്രധാന വിവർത്തനങ്ങൾ
മറ്റു ഗവേഷണപ്രബന്ധങ്ങൾ
സർവവിജ്ഞാനകോശം മുതലായവയിൽ ചേർത്ത ചില പ്രബന്ധങ്ങൾ
കെ. എൻ. എഴുത്തച്ഛൻ സ്മാരക പുരസ്കാരംകെ. എൻ. എഴുത്തച്ഛന്റെ സ്മരണാർത്ഥം 2014 ൽ സംസ്‌കാര പട്ടാമ്പി എന്ന സംഘടന കെ.എൻ. എഴുത്തച്ഛൻ സ്മാരക പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. സുനിൽ പി. ഇളയിടത്തിനാണ് പ്രഥമ കെ. എൻ. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്.[9] 2016 ലെ പുരസ്കാരം ചെറുകഥാകൃത്ത് ടി.പി. വേണുഗോപാലന്റെ കുന്നുംപുറം കാർണിവൽ എന്ന കഥാ സമാഹാരത്തിന് ലഭിച്ചു.[10] അവലംബം
കൂടുതൽ വായനക്ക്
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia