ഭർതൃഹരിപൗരാണിക ഭാരതത്തിലെ സാഹിത്യത്തിന്റേയും ചിന്തയുടേയും മേഖലകളിൽ വേറിട്ടു നിൽക്കുന്ന ഒരു നാമമാണ് ഭർതൃഹരി. നീതിശതകം, ശൃംഗാരശതകം, വൈരാഗ്യശതകം എന്നിവ ചേർന്ന ശതകത്രയ-ത്തിന്റെ കർത്താവായ കവിയും വാക്യപദീയം എന്ന ഭാഷാദർശനഗ്രന്ഥത്തിന്റെ രചനയിലൂടെ ഭാഷാചിന്തയിലെ സ്ഫോടവാദത്തിന്റെ വികാസത്തിനു വഴിതെളിച്ച ദാർശനിക-വൈയാകരണനും ഭർതൃഹരി എന്ന പേരിൽ അറിയപ്പെടുന്നു. ശതകത്രയകാരനും വാക്യപദീയകാരനും ഒരേ വ്യക്തി ആയിരുന്നെന്നും അല്ലെന്നും വാദമുണ്ട്. കവിയും വൈയാകരണനുംപഴങ്കഥകൾഭർതൃഹരി എന്ന പേരിലറിയപ്പെടുന്ന വ്യക്തിയുടേയോ വ്യക്തികളുടേയോ ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങളേക്കാൾ ഐതിഹ്യങ്ങളും പഴങ്കഥകളുമാണ് ലഭ്യമായുള്ളത്. ഏറെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് ഉജ്ജയിനിയിലെ രാജാവായിരുന്നു ഭർതൃഹരി. അദ്ദേഹം ഭോഗമാർഗ്ഗം വെടിഞ്ഞ് വൈരാഗിയായിത്തീർന്നത്, പ്രിയപ്പെട്ട ഭാര്യയുടെ ജാരസംസർഗ്ഗം ബോദ്ധ്യപ്പെട്ടതോടെയാണ്.[1] വൈരാഗ്യത്തിൽ അദ്ദേഹം രാജ്യഭാരം സഹോദരൻ വിക്രമാദിത്യനെ ഏല്പിച്ച് വാനപ്രസ്ഥം സ്വീകരിച്ചു. വൈരാഗ്യശതകത്തിലെ താഴെക്കൊടുത്തിരിക്കുന്ന വരികൾ ഈ കഥയുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്നു:
എന്നാൽ ഈ വരികൾ പിൽക്കാലത്ത് പ്രക്ഷിപ്തമായതാവാനാണ് സാധ്യത. കവി രാജാവായിരുന്നില്ലെന്നും കൊട്ടാരത്തിലെ പരിജനങ്ങളിൽ ഒരാൾ മാത്രമായിരുന്നെന്നും സൂചിപ്പിക്കുന്ന ഒട്ടേറെ വരികൾ ശതകത്രയത്തിൽ തന്നെ ഉണ്ട്. ബുദ്ധിശൂന്യരും അഹങ്കാരികളുമായ രാജാക്കന്മാരെ വിമർശിക്കുകയും, പരിജനാവസ്ഥയുടെ വൈഷമ്യത്തെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്ന വരികൾ ഇതിനുദാഹരണമാണ്.[3] രണ്ടു വീക്ഷണങ്ങൾശതകത്രയത്തിന്റെ കർത്താവായ കവിയും, വൈയാകരണൻ ഭർതൃഹരിയും ഒരാൾ തന്നെയായാണ് പല പഴങ്കഥകളിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ഉജ്ജയിനിയിൽ വിക്രമാദിത്യന്റെ സമകാലീനനായിരുന്നതായി പറയപ്പെടുന്ന കവിയുടെ കാലത്തിന് നൂറ്റാണ്ടുകൾക്കു ശേഷമാണ് വൈയാകരണൻ ജീവിച്ചിരുന്നതെന്ന് പല ആധുനിക പണ്ഡിതന്മാരും കരുതുന്നു. ഇതിന് അവർ പ്രധാനമായും അടിസ്ഥാനമാക്കുന്നത്, ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനാക്കാരൻ സഞ്ചാരി യി ജിങ്ങിന്റെ വിവരണമാണ്: ക്രി.വ.691-ൽ യാത്രാവിവരണം എഴുതുന്ന യി.ജിങ്ങ്, ഭർതൃഹരി 40 വർഷം മുൻപ് മരിച്ചതായി പറയുന്നു. ഇതനുസരിച്ച് ഭർതൃഹരിയുടെ മരണം ക്രി.വ. 651-ൽ സംഭവിച്ചിരിക്കണം. യി ജിങ്ങിൻറെ വിവരണത്തിലെ വൈയാകരണൻ ബുദ്ധമതാനുയായി ആയിരുന്നപ്പോൾ ശതകത്രയകാരൻ ബുദ്ധമതാവിശ്വാസി ആയിരുന്നില്ലെന്ന് ഉറപ്പാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ക്രി.വ. 540 വരെ ജീവിച്ചിരുന്ന ബുദ്ധമതചിന്തകനും താർക്കികനുമായ ദിങ്നാഗൻ വാക്യപദീയവുമായി പരിചയം കാട്ടുന്നതിനാൽ, വാക്യപദീയകാരൻറെ ജീവിതകാലം യി.ജിങ്ങിൻറെ വിവരണത്തിൽ സൂചിപ്പിക്കുന്ന കാലത്തിനും മുൻപ്, ക്രി.വ.450-നും 510-നും ഇടയിലായിരുന്നെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്.[4] ബുദ്ധചിന്തയുടെ നിഴൽ വീണിരിക്കാവുന്നവയെങ്കിലും വേദാന്തദർശനത്തിൻറെ പരിധിയിൽ പെടുത്താവുന്നവയാണ് അദ്ദേഹത്തിൻറെ കൃതികളെന്നും വാദവുമുണ്ട്.[5] ധർമ്മകീർത്തിയേയും ശങ്കരാചാര്യരേയും മറ്റു പലരേയും പോലെ ഭർതൃഹരിയും, കവിതകൾക്കൊപ്പം ദാർശനികരചനകളും എഴുതിയിട്ടില്ലെന്നു വാദിക്കാൻ കാരണമൊന്നുമില്ലെന്ന് സംസ്കൃതപണ്ഡിതനായ ദാനിയേൽ ഇങ്കാൾസ് കരുതുന്നു.[6] വാക്യപദീയകാരനായ വൈയാകരണൻ ഭർതൃഹരി, ബുദ്ധഭിക്ഷുവായുള്ള ജീവിതത്തിനും സുഖഭോഗങ്ങളിൽ മുഴുകിയുള്ള ജീവിതത്തിനും ഇടയിൽ ചാഞ്ചാടിയിരുന്നെന്നും ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ടെന്നും യി ജിങ്ങ് തന്നെ പറയുന്നതിൽ നിന്ന്, കവിയും വൈയാകരണനും ഒരാൾ തന്നെ ആയിരുന്നു എന്നു അദ്ദേഹം പോലും കരുതിയെന്നതായി കണക്കാക്കാം.[3][7] സംസ്കാരത്തിൻറെ കഥ എഴുതിയ വിൽ ഡുറാന്റ്, ഭർതൃഹരി കവിയെന്നതിനു പുറമേ സന്യാസിയും വൈയാകരണനും കാമുകനും ആയിരുന്നെന്ന് പറയുന്നു.[8][൧] കൃതികൾശതകത്രയംശതകത്രയത്തിൽ ആദ്യത്തേതായ നീതിശതകം ലോകത്തിന്റെ അവസ്ഥയെപ്പറ്റിയാണ്. ധനത്തിന്റെ ശക്തിയേയും, രാജാക്കന്മാരുടെ അഹങ്കാരത്തേയും, ആർത്തിയുടെ വ്യർത്ഥതയേയും, വിധിയുടെ മറിമായങ്ങളേയും മറ്റും കുറിച്ചുള്ള വരികളാണ് അതിൻറെ ഉള്ളടക്കം. രണ്ടാമത്തേതായ ശൃംഗാരശതകം പ്രേമത്തേയും കാമിനിമാരേയും പറ്റിയാണ്. അവസാനത്തേതായ വൈരാഗ്യശതകത്തിൽ ലോകപരിത്യാഗത്തെ സംബന്ധിച്ച വരികളാണ്. ശാരീരികസൗന്ദര്യത്തിൻറെ ആകർഷണത്തിൽ പെടുന്നതിനൊപ്പം തന്നെ അതിൻറെ പ്രലോഭനത്തിൽ നിന്ന് മുക്തനാകാൻ കൊതിക്കുന്ന കവിയെ മൂന്നു ശതകങ്ങളിലും കാണാം. ഒരേ സമയം ഐന്ദ്രികവും ആത്മീയവുമായ സൗന്ദര്യത്തെ ഉപാസിക്കുന്ന ഭാരതീയ കലയുടെ സ്വഭാവം ഈ വരികളിൽ തെളിഞ്ഞു നിൽക്കുന്നു.[3]വൈരാഗ്യശതകത്തിൽ പ്രത്യേകിച്ച്, ശരീരത്തിൻറേയും ആത്മാവിൻറേയും ഇച്ഛകൾക്കിടയിൽ ചാഞ്ചാടുന്ന കവിയുടെ ആത്മീയതയുടെ തീക്ഷ്ണത കാണാം. ശതകങ്ങളുടെ നിലവിലുള്ള പാഠങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. മൂന്നു ശതകങ്ങളും ചേർന്നാൽ മുന്നൂറു പദ്യങ്ങളാണ് കാണേണ്ടതെങ്കിലും, ലഭ്യമായ കൈയെഴുത്തുപ്രതികളിൽ എല്ലാമായി എഴുനൂറിലേറെ പദ്യങ്ങളുണ്ട്. എല്ലാ കൈയെഴുത്തുപ്രതികളിലും പൊതുവായുള്ള 200 പദ്യങ്ങൾ, പ്രമുഖചരിത്രകാരൻ ഡി.ഡി. കൊസാംബി തിരിച്ചറിഞ്ഞിട്ടുണ്ട്.[6] ഓരോ ശതകത്തിലും, പ്രമേയപരമായ സമാനത ഉള്ളടക്കത്തിലെ വൈവിധ്യത്തെ അതിലംഘിച്ചു നിൽക്കുന്നു; ശതകങ്ങൾ ഓരോന്നിലും, അവയുടെ മൂലരൂപത്തിൽ ഉണ്ടായിരുന്നതിനു സമാനമായ പദ്യങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പെടുകയാണുണ്ടായതെന്ന് കൊസാംബി കരുതി. പൊതുവായുള്ള 200 പദ്യങ്ങളിലെങ്കിലും തെളിഞ്ഞു കാണുന്ന ആക്ഷേപഹാസ്യത്തിൻറേയും അവിശ്വാസത്തിൻറേയും അസംതൃപ്തിയുടേയും സ്വരം, അവയുടെയെങ്കിലും കർത്താവ് ഒരാളാണെന്നു കരുതുന്നതിനെ ന്യായീകരിക്കുന്നു.[3] വാക്യപദീയവും മറ്റുംദാർശനികവൈയാകരണനായ ഭർതൃഹരിയുടെ പേരിൽ അറിയപ്പെടുന്ന രചനകൾ ഇവയൊക്കെയാണ്:[9] വാക്യപദീയം: ഭാഷാചിന്തകനായ ഭർതൃഹരിയുടെ മുഖ്യരചന മൂന്നു കാണ്ഡങ്ങൾ അടങ്ങിയ ഈ കൃതിയാണ്. മൂന്നു കാണ്ഡങ്ങൾ ചേർന്നത് എന്ന അർത്ഥത്തിൽ ഇതിന് ത്രികാണ്ഡി എന്നും പേരുണ്ട്. മൂന്നിൽ ആദ്യത്തേത് 156 കാരികകൾ ഉള്ള ബ്രഹ്മകാണ്ഡമാണ്. "ശബ്ദബ്രഹ്മം" എന്ന ആശയം ഭർതൃഹരി അവതരിപ്പിക്കുന്നത് ഈ കാണ്ഡത്തിലാണ്. രണ്ടാമത്തേത് 485 കാരികകൾ അടങ്ങിയ വാക്യകാണ്ഡമാണ്. ആശയപ്രകാശനത്തിൻറെ അടിസ്ഥാന ഘടകങ്ങളെന്ന നിലയിൽ വാക്യങ്ങൾ അവിഭക്തമാണെന്നും അവയുടെ അർത്ഥം, ഘടകങ്ങളായ വാക്കുകളുടെ അർത്ഥങ്ങൾ ചേർന്നുണ്ടാവുന്നതല്ലെന്നും ഭർതൃഹരി ഈ കാണ്ഡത്തിൽ വാദിക്കുന്നു. 1320 കാരികകളുള്ളതും അവസാനത്തേതുമായ പദകാണ്ഡമാണ് കാണ്ഡങ്ങളിൽ വലുത്. ഒന്നും രണ്ടും കാണ്ഡങ്ങളുടെ വിഷയം ഭാഷാദർശനമായിരിക്കുമ്പോൾ മൂന്നാം കാണ്ഡത്തിൻറെ വിഷയം വ്യാകരണമാണ്. വാക്യങ്ങളെ അർത്ഥത്തിൻറെ അഖണ്ഡ ഘടകങ്ങളായി കണ്ട ഭർതൃഹരി, അവയുടെ വിശകലനം കൃത്രിമമായിരിക്കുമെന്നു വാദിച്ചിരുന്നു. എങ്കിലും ഈ കാണ്ഡത്തിൽ, വാക്യവിശകലനത്തിൻറെ കൃത്രിമമെങ്കിലും പ്രായോഗികമായ മാർഗ്ഗത്തിലൂടെ അദ്ദേഹം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് വിശദമായ പരിചിന്തനം നടത്തുന്നു.[10] ഭർതൃഹരിയുടെ ഭാഷാദർശനത്തിലെ മുഖ്യ ആശയമായ സ്ഫോടവാദം അവതരിപ്പിക്കപ്പെടുന്നത് വാക്യപദീയത്തിലാണ്. ഭാഷാദർശനത്തിൽ, ഭാഷയെ ബോധത്തിൽ നിന്ന് അഭേദമായി കാണുന്ന ശബ്ദാദ്വൈതപക്ഷത്തിൻറെ(speech monistic school) നിലപാടാണിത്. ഭാഷണത്തിൻറെ പിറവി, ഭാഷയുടെ ഘടകങ്ങളെ ഗ്രാഹ്യമായ അർത്ഥവും ആശയങ്ങളുമായി മനസ്സ് ക്രമീകരിക്കുന്നതെങ്ങനെ, എന്നീ വിഷയങ്ങളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. സ്ഫോട-സങ്കല്പത്തിൻറെ സൂചനകൾ പതഞ്ജലി പോലുള്ള മുൻകാല വൈയാകരണന്മാരുടെ കൃതികളിലും കാണാമെങ്കിലും വാക്യപദീയത്തിലാണ് ഭാഷാസിദ്ധാന്തമെന്ന നിലയിൽ ഇത് വ്യക്തതയോടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വാക്യപദീയവ്യാഖ്യാനം തൻറെ തന്നെ മുഖ്യകൃതിയുടെ ഒന്നും രണ്ടും കാണ്ഡങ്ങൾക്ക് ഭർതൃഹരി സ്വയം രചിച്ച വ്യാഖ്യാനമാണിത്. മഹാഭാഷ്യവ്യാഖ്യാനം: പാണിനിയുടെ അഷ്ടാധ്യായിയ്ക്ക് പതഞ്ജലി രചിച്ച പ്രഖ്യാതമായ മഹാഭാഷ്യത്തിൻറെ വ്യാഖ്യാനമാണിത്. മൂലരൂപത്തിൽ ഒരു ബൃഹദ്രചന ആയിരുന്നിരിക്കാവുന്ന ഈ കൃതി, ഒരേയൊരു കൈയെഴുത്തു പ്രതിയിൽ ശകലമാത്രമായാണ് ഇന്ന് ലഭ്യമായുള്ളത്. പാണിനിയുടെ നാലായിരത്തോളം സൂത്രങ്ങളിൽ 53 എണ്ണത്തെ മാത്രം സംബന്ധിക്കുന്നതാണ് ഈ ശകലം . ശബ്ദധാതുസമീക്ഷ എന്ന നാലാമതൊരു കൃതിയും ഭാഷാദർശന സംബന്ധിയായി ഭർതൃഹരി രചിച്ചതായി പറയപ്പെടുന്നെങ്കിലും ആ കൃതി ലഭ്യമല്ല. കുറിപ്പുകൾ൧.^ "പഴക്കവും മഹത്ത്വവും കൊണ്ട് മുന്നിട്ടു നിൽക്കുന്ന കവികളിൽ ഒരാളായ ഭർതൃഹരി സന്യാസിയും വൈയാകരണനും കാമുകനും ആയിരുന്നു. ധർമ്മത്തിന്റെ ആലിംഗനത്തിലേയ്ക്ക് വിരമിക്കുന്നതിനു മുൻപ് അദ്ദേഹം തന്റെ ആത്മാവിനെ പ്രേമലീലകളാൽ പരിശീലിപ്പിച്ചു."[8] അവലംബം
കൂടുതൽ വായനയ്ക്ക്![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ഭർതൃഹരി എന്ന താളിലുണ്ട്.
|
Portal di Ensiklopedia Dunia