തൈത്തിരീയോപനിഷത്ത്ഭാരതത്തിലെ പുരാതന ദാർശനിക രചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് തൈത്തിരീയോപനിഷത്ത്. ദശോപനിഷത്തുകൾ എന്നറിയപ്പെടുന്ന പത്ത് മുഖ്യ ഉപനിഷത്തുകളിൽ ഇതുൾപ്പെടുന്നു. യജുർവേദത്തിന്റെ തൈത്തിരീയശാഖയോടനുബന്ധിച്ചുള്ള തൈത്തിരീയ ആരണയകത്തിന് പ്രപാഠങ്ങൾ എന്നറിയപ്പെടുന്ന പത്തദ്ധ്യായങ്ങളുള്ളതിൽ അവസാനത്തേതിന് മുൻപുള്ള (ഏഴുമുതൽ ഒൻപതു വരെ) മൂന്നദ്ധ്യായങ്ങളാണ് തൈത്തിരീയോപനിഷത്തായി കണക്കാക്കപ്പെടുന്നത്. പേര്തൈത്തിരീയം എന്ന പേരിനെ വിശദീകരിക്കാറുള്ളത് തിത്തിരിപ്പക്ഷിയുമായി ബന്ധപ്പെടുത്തിയാണ്. പഠിച്ചതെല്ലാം പുറത്തു കളയാൻ കോപിഷ്ഠനായ ഗുരു വൈശമ്പായനൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യൻ യാജ്ഞവൽക്യൻ ഛർദ്ദിച്ചു കളഞ്ഞ വിദ്യയിൽ ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുക്കുക വഴി സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെ തൈത്തിരീയശാഖ എന്നൊരു കഥയുണ്ട്. ആ വേദശാഖയ്ക്കും അതിന്റെ അനുബന്ധമായ ബ്രാഹ്മണത്തിനും അതിലെ ഉപനിഷത്തിനും ഈ പേരു കിട്ടിയതിനു പിന്നിൽ ആ കഥയാണ്.[1] ഘടനവല്ലികളെന്നറിയപ്പെടുന്ന മൂന്നദ്ധ്യായങ്ങളാണ് ഈ ഉപനിഷത്തിനുള്ളത്. ഒരോന്നും ഉപാദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തേതായ ശിക്ഷാവല്ലിയിൽ പന്ത്രണ്ടദ്ധ്യായങ്ങളും, മദ്ധ്യത്തിലെ ബ്രഹ്മാനന്ദവല്ലിയിൽ ഒൻപതദ്ധ്യായങ്ങളും, അവസാനം വരുന്ന ഭൃഗുവല്ലിയിൽ പത്തദ്ധ്യായങ്ങളുമാണുള്ളത്.[2] ഉള്ളടക്കംശിക്ഷാവല്ലിഈ വല്ലിയുടെ പല ഭാഗങ്ങളും ഉപാസനാസ്വഭാവമുള്ള പ്രബോധനമാണ്. മിത്ര വരുണാദികളായ ദൈവങ്ങളെ സംബോധന ചെയ്യുന്ന പ്രാർത്ഥനയാണ് ആദ്യാധ്യായം. തുടർന്നു വരുന്ന ചെറിയ അദ്ധ്യായം, പഠനത്തിൽ സ്വരവർണ്ണാദിയായ ഭാഷാ സാമിഗ്രികളുടെ പ്രാധാന്യത്തെപ്പറ്റിയാണ്.
ബ്രഹ്മാനന്ദവല്ലിമനുഷ്യ ജീവിതത്തെ അതിലെ മണ്ഡലങ്ങളുടെ (കോശങ്ങളുടെ) അപഗ്രഥനത്തിലൂടെ വിശദീകരിക്കുകയാണ് ഈ വല്ലിയിൽ. ഭക്ഷണത്താലാണ് മനുഷ്യൻ ഉരുവാക്കപ്പെട്ടിരിക്കുന്നതെന്നും ഭക്ഷണമാണ് മനുഷ്യനിലെ അടിസ്ഥാന വസ്തുവെന്നും (ആന്നാത്പുരുഷ:...പുരുഷോഽന്നരസമയ:) ആദ്യ അദ്ധ്യായത്തിൽ പറയുന്നു. തുടർന്ന് ഈ വിശകലനം, ഒന്നിനൊന്ന് ഉള്ളിലായി വരുന്ന പ്രാണൻ, മനസ്സ്, വിജ്ഞാനം എന്നിവയെ കടന്ന് ആനന്ദത്തിന്റെ മണ്ഡലത്തിലെത്തുന്നു. ഈ വല്ലിയിലെ എട്ടാം അദ്ധ്യായം, ബ്രഹ്മാനന്ദത്തെ മനുഷ്യനു പരിചയമുള്ള മറ്റാനന്ദങ്ങളുമായി താരതമ്യം ചെയ്ത് വിശദീകരിക്കുവാനുള്ള ശ്രമമാണ്.
ഭൃഗുവല്ലിവരുണന്റെ പുത്രനായ ഭൃഗുവിന്റെ സത്യാന്വേഷണമാണ് ഈ വല്ലിയിലെ ആദ്യത്തെ ആറദ്ധ്യായങ്ങളിൽ. ബ്രഹ്മജ്ഞാനം ഉപദേശിച്ചു തരാൻ അയാൾ പിതാവിനോടാവശ്യപ്പെട്ടു. അന്ന-പ്രാണ-ചക്ഷു-ശ്രോത്ര-മനങ്ങളിൽ എല്ലാത്തിന്റേയും ഉല്പത്തിയും ലക്ഷ്യവുമായ ബ്രഹ്മത്തെ അന്വേഷിക്കാൻ വരുണൻ പുത്രനെ ഉപദേശിച്ചു. എല്ലാത്തിന്റേയും ഉല്പത്തിയും അന്ത്യവുമായി കാണപ്പെട്ട അന്നമാണ് ബ്രഹ്മമെന്നായിരുന്നു ഭൃഗുഗിന്റെ ആദ്യത്തെ കണ്ടെത്തൽ. അതു കേട്ടപ്പോൾ പിന്നെയും തപസ്സിലൂടെ അന്വേഷണം തുടരാൻ പിതാവ് അയാളെ ഉപദേശിച്ചു. അടുത്തതായി പ്രാണനേയും പിന്നെ മനസ്സിനേയും തുടർന്ന് അറിവിനേയും അയാൾ ബ്രഹ്മമായി കണ്ടപ്പോഴും, അന്വേഷണം തുടരാനാണ് പിതാവ് ഉപദേശിച്ചത്. ഒടുവിൽ ആനന്ദമാണ് ബ്രഹ്മമെന്ന ശരിയായ അറിവിൽ ഭൃഗു എത്തിച്ചേർന്നു.
വിലയിരുത്തൽഉണ്മയുടെ എല്ലാ മണ്ഡലങ്ങളും സമ്മേളിക്കുന്ന സന്തുലിതമായ ജീവിത വീക്ഷണം അവതരിപ്പിക്കുന്നുവെന്നതാണ് തൈത്തിരീയോപനിഷത്തിന്റെ അതുല്യത. ഉപനിഷത്തുകൾക്കിടയിൽ ഭാരതീയ തത്ത്വചിന്തയുടെ സമഗ്ര സ്വഭാവം ഏറ്റവുമേറെ പ്രകടിപ്പിക്കുന്നത് തൈത്തിരീയമാണെന്ന് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[1] അന്നവും, പ്രാണനും, മനസ്സും, വിജ്ഞാനവും, ആത്മീയാനന്ദവും ചേർന്ന്, പ്രപഞ്ചത്തിന്റെ പ്രതിരൂപമായ ഒരു ലഘു പ്രപഞ്ചമായി ഈ ഉപനിഷത്ത് മനുഷ്യനെ കാണുന്നു.[4] കുറിപ്പുകൾക. ^ ബെനാറസ് ഹിന്ദു സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ ഈ തൈത്തിരീയോപനിഷത്തിലെ ഈ ഭാഗം വായിക്കാറുണ്ടെന്ന് പറയപ്പെടുന്നു.[3] അവലംബം
|
Portal di Ensiklopedia Dunia