ടാക്കിയോൺ![]() പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന കണത്തെ ടാക്കിയോൺ എന്നു വിളിക്കുന്നു. ഇ. സി. ജി. സുദർശനാണ് ഈ പരികല്പനയുടെ ഉപജ്ഞാതാവ്. അസ്തിത്വം സൈദ്ധാന്തികമായി പ്രവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടാക്കിയോൺ എന്ന പേര് ശീഘ്രഗാമി എന്നർഥം വരുന്ന ടാക്കിസ് (tachys) എന്ന ഗ്രീക്കുപദത്തിൽ നിന്നു രൂപം കൊണ്ടതാണ്. ശൂന്യതയിലെ പ്രകാശവേഗതശൂന്യതയിലെ പ്രകാശവേഗത 3,00,000 കി. മീ./സെ. ആണ്. ഇതിലധികം വേഗതയിൽ സഞ്ചരിക്കുന്ന യാതൊന്നിനേയും ഇന്നോളം രേഖപ്പെടുത്തിയിട്ടില്ല. ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തപ്രകാരം ശൂന്യതയിലെ പ്രകാശവേഗതയാണ് വേഗതയുടെ പരമമായ പരിധി; ഭൗതിക പ്രപഞ്ചത്തിലെ ഒരു വസ്തുവിനോ വികിരണത്തിനോ ഈ പരിധി ലംഘിക്കാൻ കഴിയില്ല. ഈ സിദ്ധാന്തമനുസരിച്ച് ഒരു വസ്തുവിന്റെ ദ്രവ്യമാനം വേഗതയ്ക്കൊപ്പം വർദ്ധിക്കണം. വേഗത പ്രകാശവേഗതയെ സമീപിക്കുമ്പോൾ ദ്രവ്യമാനം അനന്തമായി വർദ്ധിക്കുന്നു. വേഗത പ്രകാശവേഗതയെ മറികടന്നാൽ ദ്രവ്യമാനം അയഥാർഥം (imaginary) ആയിത്തീരും. ദ്രവ്യമാനം മാത്രമല്ല, ഊർജവും സംവേഗവും (momentum) വലിപ്പവുമെല്ലാം ഈ നിയമത്തിനു വിധേയമാണ്. ഈ പ്രതിഭാസം തീർത്തും അലൗകികം അഥവാ അഭൗതികം ആയതിനാൽ ഭൗതിക പ്രപഞ്ചത്തിൽ സംഭവ്യമല്ല. എന്നാൽ ആപേക്ഷികതാസിദ്ധാന്തത്തെ നിഷേധിക്കാതെതന്നെ ഈ നിഗമനം ശരിയല്ലെന്ന് ലോകപ്രശസ്ത മലയാളി ശാസ്ത്രജ്ഞനായ ജോർജ് സുദർശൻ (E.C.G.Sudarshan)[1] വാദിക്കുന്നു. പ്രകാശവേഗതയുടെ അതിർവരമ്പിനപ്പുറമുള്ള ലോകത്തു സഞ്ചരിക്കുന്ന കണങ്ങളുണ്ടായിക്കൂടെന്നില്ല എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. അവയുടെ ഏറ്റവും കുറഞ്ഞ വേഗത പ്രകാശവേഗതയായിരിക്കും; ഏറ്റവും കൂടിയത് അനന്തവും. 1956-ലാണ് ഇ. സി. ജി. സുദർശൻ തന്റെ സിദ്ധാന്തമവതരിപ്പിച്ചത്. 1967-ൽ ഫെയ് ൻബെർഗും (Feinberg), 1974-ൽ റികാമി (Recami), മിഗ്നാനി (Mignani) എന്നിവരും ഈ സങ്കല്പത്തെ സാധൂകരിക്കുന്ന പഠനങ്ങൾ നടത്തുകയുണ്ടായി. തുടർന്ന് പല സൈദ്ധാന്തിക പഠനങ്ങളും ഈ വിഷയത്തിലുണ്ടായി. കണത്തിന്റെ സവിശേഷതകൾഈ കണത്തിന്റെ സവിശേഷ ഗുണങ്ങൾ താഴെപ്പറയുന്നു:
അവലംബംപുറംകണ്ണികൾ
|
Portal di Ensiklopedia Dunia