ജോസ് പനച്ചിപ്പുറംമലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ജോസ് പനച്ചിപ്പുറം (ജനനം: ഓഗസ്റ്റ് 24, 1951, വാഴൂർ, കോട്ടയം) . മലയാള മനോരമ ദിനപത്രത്തിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും ഭാഷാപോഷിണി മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താൽ ശ്രദ്ധേയമാണ് ഈ പംക്തികൾ. കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജീവിതരേഖ1951 ഓഗസ്‌റ്റ് 24-ന് കോട്ടയം ജില്ലയിലെ വാഴൂരിൽ ജനിച്ചു. കേരള സർവകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫ്രഞ്ച് ഭാഷയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഏതാനും മാസം കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററായി ജോലി ചെയ്‌ത ശേഷം 1975-ൽ മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു. ഇപ്പോൾ കോട്ടയത്ത് എഡിറ്റോറിയൽ ഡയറക്ടറായി പ്രവർത്തിക്കുന്നു. 1979 മുതൽ എല്ലാ ആഴ്‌ചയും മനോരമയിൽ ‘പനച്ചി’ എന്ന തൂലികാ നാമത്തിൽ ‘സ്‌നേഹപൂർവം’ എന്നൊരു പംക്‌തിയും എഴുതാറുണ്ട്. 1971-ൽ മികച്ച ചെറുകഥയ്‌ക്ക് സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ് ലഭിച്ചു. പരേതയായ ഗ്രേസിക്കുട്ടിയാണ് ഭാര്യ. മക്കൾ ആശ, അശോക് എന്നിവരാണ്. ജോസ് പനച്ചിപ്പുറത്തിന്റെ കൃതികൾ
പുരസ്കാരങ്ങൾ
പുറത്തുനിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia