എം.പി. ഗംഗാധരൻ
മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, പതിനൊന്ന് കേരളനിയമസഭയിലെ അംഗവും[1] മുൻ ജലസേചനവകുപ്പ് മന്ത്രിയുമായിരുന്നു എം.പി. ഗംഗാധരൻ (15 ജൂലൈ 1934 - 31 ഒക്ടോബർ 2011). പി. ശങ്കരപ്പണിക്കരുടേയും എം. മാധവിയമ്മയുടെയും മകനായി 1934 ജൂലൈ 15നാണ് എം.പി. ഗംഗാധരൻ ജനിച്ചത്. എ.കെ. ശാന്തകുമാരിയാണ് ഭാര്യ, രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്. ഹൃദയാഘാതത്തെത്തുടർന്ന്[2] 2011 ഒക്ടോബർ 31-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.[3][4] രാഷ്ട്രീയ ജീവിതംനിയമത്തിൽ ബിരുദധാരിയായ ഇദ്ദേഹം 1970-ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരളനിയമസഭയിൽ അംഗമാകുന്നത്. മൂന്നും നാലും നിയമസഭകളിൽ നിലമ്പൂർ നിയോജകമണ്ഡലത്തേയും, അഞ്ചും, ഏഴും, പതിനൊന്നും നിയമസഭകളിൽ പൊന്നാനി മണ്ഡലത്തേയും, ആറാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയുമാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. പതിനൊന്നാം നിയമസഭയിൽ എംഎൽഎയായെങ്കിലും കരുണാകരന്റെ നേതൃത്തിൽ കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് 2005 ജൂലൈ 5-ന് അംഗത്വം രാജിവച്ചു. 1982 മുതൽ 86 വരെ കരുണാകരൻ മന്ത്രിസഭയിൽ ജലസേചനമന്ത്രിയായി പ്രവർത്തിച്ച അദ്ദേഹത്തിന് മകളെ പ്രായപൂർത്തിയവാതെ വിവാഹം ചെയ്തയച്ചതിന് രാജിവെക്കേണ്ടി വന്നു. ജലസേചനമന്ത്രിയായിരിക്കുമ്പോൾ പൈപ്പിടലിന്റെ പേരിലുള്ള ആരോപണങ്ങൾക്കും വിധേയനാവേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസ് പാർലമെന്റ് പാർട്ടി ഉപനേതാവ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ്, ഐ.എൻ.സി വർക്കിങ് കമ്മറ്റി മെമ്പർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരുണാകരൻ രൂപീകരിച്ച ഡി.ഐ.സി.കെയിൽ സജീവമായിരുന്നു. ഡി.ഐ.സി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മൽസരിച്ച് തോറ്റു. കരുണാകരൻ കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും മുരളീധരനോടൊപ്പം എൻ.സി.പിയിൽ തുടർന്നു. വാട്ടർ അഥോറിട്ടിയുടെയും കെ.ടി.ഡി.സിയുടെയും ചെയർമാനായിരുന്നു.[5] അവലംബം
|
Portal di Ensiklopedia Dunia