എം.എ. റഹ്മാൻ
എഴുത്തുകാരനും നിരവധി ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനും ആക്ടിവിസ്റ്റുമാണ് പ്രൊഫ. എം.എ. റഹ്മാൻ. മുൻ കോളജ് അദ്ധ്യാപകനായ റഹ്മാൻ കാസർഗോഡ് സ്വദേശിയാണ്. ബഷീർ ദ മാൻ[1], വയനാട്ടു കുലവൻ, കോവിലൻ എന്റെ അച്ഛാച്ചൻ[2], എം.ടിയുടെ കുമരനല്ലൂരിലെ കുളങ്ങൾ [3] , എൻഡോസൾഫാൻ: അരജീവിതങ്ങൾക്കൊരു സ്വർഗം (Endosulfan: Paradise for Dying)എന്നീ ശ്രദ്ധേയമായ ഡോക്യുമെന്ററികൾ ഉൾപ്പെടെ പന്ത്രണ്ടിൽ പരം ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. പത്തിലധികം പുസ്തകങ്ങളും രചിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി സാഹിത്യം, പ്രകൃതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ധാരാളം ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കായി വാദിക്കുന്നവരിൽ ഒരാളാണ് പ്രൊഫസർ റഹ്മാൻ.[4] ഈ മേഖലയെ പ്രതിപാദിക്കുന്ന ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന കൃതിക്ക് 2016 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചു. ദേശീയ-സംസ്ഥാന തലത്തിൽ റഹ്മാന്റെ ഡൊക്യുമെന്ററികൾ അവാർഡിനർഹമായിട്ടുണ്ട്.[5] ചിത്രകാരിയും കോളേജ് അധ്യാപികയുമായ സാഹിറയാണ് ഭാര്യ. ![]() ![]() രചനപുരസ്കാരങ്ങൾ
കുടുംബംഉദുമയിലെ മൂലയിൽ മൊയ്തീൻ കുഞ്ഞി പിതാവും ഉമ്മാലി ഉമ്മ മാതാവും ആണ്. ചിത്രകാരിയും കോളേജ് അധ്യാപികയുമായ സാഹിറയാണ് പത്നി. മകൻ ഈസ റഹ്‌മാൻ. മരുമകൾ ഷെറിൻ ഈസ.[11] അവലംബം
M. A. Rahman എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia