അൺടു ദിസ് ലാസ്റ്റ്സാമൂഹ്യ ചിന്തകനും കലാനിരൂപകനും ആയിരുന്ന ജോൺ റസ്കിൻ (1819-1900) എന്ന ബ്രിട്ടിഷ് ഗ്രന്ഥകാരൻ, സമ്പത്തിന്റെ സ്വഭാവത്തെ അധികരിച്ചെഴുതിയ പ്രബന്ധസമാഹാരമാണ് അൺടു ദിസ് ലാസ്റ്റ്. ഉള്ളടക്കംദ് റൂട്സ് ഒഫ് ഓണർ (The Roots of Honour), ദ് വെയ്ൻസ് ഒഫ് വെൽത്ത് (The Veins of Wealth), ക്വിജൂഡികേറ്റ്സ് ടെറാം (Quijudicates Terram), അഡ്വാലൊറെം (Advalorem) എന്നീ ശീർഷകങ്ങളിൽ നാലു പ്രബന്ധങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. സാമൂഹ്യ പരിഷ്കർത്താവും സ്ഥിതിസമത്വവാദിയും ആയിരുന്ന റോബർട്ട് ഓവന്റെ (1771-1858) സിദ്ധാന്തങ്ങളെ അവലംബമാക്കിക്കൊണ്ട് റസ്കിൻ പുറപ്പെടുവിച്ച അഭിപ്രായങ്ങൾ ജെറമിബെന്താം (1748-1832) നേതൃത്വം നല്കിയ ലെസേഫെർ (ഘമLaissez - Faire) സിദ്ധാന്തത്തിന് (സ്വകാര്യവ്യവസായ സംരംഭങ്ങളിൽ ഗവൺമെന്റിന് ഇടപെടേണ്ട കാര്യമില്ലെന്നുള്ള വാദം) ഘടകവിരുദ്ധമായിരുന്നു. റസ്കിന്റെ ഉപന്യാസങ്ങൾ, വില്യം-മേക്പീസ് താക്കറേയുടെ (1811-63) പത്രാധിപത്യത്തിൽ പുറപ്പെട്ടിരുന്ന കോൺഹിൽ (Corn -Hill) മാസികയിലാണ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്നത്. വായനക്കാരുടെ ഇടയിൽനിന്നുയർന്ന കഠിനമായ എതിർപ്പു നിമിത്തം അവയുടെ പ്രസിദ്ധീകരണം തുടരാൻ പത്രാധിപർക്കു നിവൃത്തിയില്ലാതെവന്നു. തന്നിമിത്തം റസ്കിൻ തന്റെ പ്രബന്ധങ്ങൾ സമാഹരിച്ച് അൺടു ദിസ് ലാസ്റ്റ് എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തി (1862). I will give,unto this last, even as unto thee (നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സ് - വി.മത്തായി) എന്ന ബൈബിൾ വാക്യമാണ് ഗ്രന്ഥനാമത്തിന് ആധാരം. പലരുടെയും എതിർപ്പിന് ഇടയാക്കിയെങ്കിലും തന്റെ കൃതികളിൽവച്ച് ഏറ്റവും ഉത്കൃഷ്ടമായിട്ടാണ് ഈ പ്രബന്ധങ്ങളെ റസ്കിൻ പരിഗണിച്ചത്. പ്രത്യേകിച്ചും ഇതിലെ ഒടുവിലത്തെ ഉപന്യാസം പോലൊരു പ്രബന്ധം താൻ ഇനിമേൽ രചിക്കാൻ ഇടയില്ലെന്നുവരെ അദ്ദേഹം ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നു. സമ്പത്തിന്റെ നിർവചനംപ്ലേറ്റോയും സെനഫോണും ഗ്രീക്കിലും, സിസറോയും ഹോറേസും ലത്തീനിലും ചെയ്തതുപോലെ സമ്പത്തിന്റെ യുക്തിപൂർവകമായ ഒരു നിർവചനം ഇംഗ്ലീഷിൽ നല്കുക എന്നുള്ളതായിരുന്നു ഗ്രന്ഥകാരന്റെ ഉദ്ദേശ്യം. സമ്പത്സമാർജ്ജനം ആത്യന്തികമായി സമൂഹത്തിന്റെ ചില സാൻമാർഗികോപാധികളെ ആശ്രയിച്ചായിരിക്കും സാധ്യമാകുക എന്നും ഈ ഉപാധികളിൽ മുഖ്യം സത്യസന്ധതയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമൂഹക്ഷേമത്തിനും സാമ്പത്തികഭദ്രതയ്ക്കും സാധകമായി ചില പരിഷ്കാരങ്ങൾ കൂടി അദ്ദേഹം നിർദ്ദേശിച്ചു. ആ നിർദ്ദേശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
ചുരുക്കത്തിൽ, സ്ഥിതിസമത്വവാദിയുടെയും മനുഷ്യസ്നേഹിയുടെയും ദൃഢശബ്ദമാണ് ഈ ഗ്രന്ഥത്തിലെ പ്രബന്ധങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത്. അന്നത്തെ പശ്ചാത്തലത്തിൽ അവ അത്യന്തം വിപ്ലവകരമായിരുന്നു. തന്നെ വളരെ സ്വാധീനിച്ചിട്ടുള്ള ഈ കൃതി ഗാന്ധിജി ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia